Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാൽസംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമനടപടി

   കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലത്ത് 13 ഉം 12 ഉം 9 ഉം വയസ്സുള്ള സഹോദരിമാരെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത 17 കാരനെ 

മൂഴിയാർ പോലീസ് ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന്, കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇന്നലെയാണ് വിവരമറിഞ്ഞു മൂഴിയാർ പോലീസ് കേസ് എടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി(17)യെ ഉടനെതന്നെ കണ്ടെത്തി സഹോദരന്റെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കോന്നിയിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക്പുറത്തുപോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തിൽ കഴിയുമ്പോൾ, കൗൺസിലിംഗിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന്, അധികൃതർ ശിശു ക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പോലീസിനെ അറിയിക്കുകയും, കേസ്‌ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷെമിമോൾ അവിടെയെത്തി കുട്ടികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. തുടർന്ന്, മൂഴിയാർ പോലീസ് മൂന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement