Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

    വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി.  അങ്ങാടിക്കൽ ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. വള്ളിക്കോട് യുപിഎസ് സ്കൂളിന് സമീപം  കൃഷ്ണകൃപ വീട്ടിൽ ബിജു (54) വിന്റെ വീടിനു മുൻവശം ശനിയാഴ്ച്ച രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ ആക്രമിച്ചകയറി ആക്രമണം നടത്തിയത്. വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി.  ഭാര്യ, മകൻ എന്നിവരെയും കയ്യേറ്റം ചെയ്തു. 
     ബിജുവിനെയും കുടുംബാo ഗങ്ങളെയും അസഭ്യം വിളിച്ച ഒന്നാം പ്രതി രാഹുൽ, 17 വയസ്സുള്ള മകന്റെ ചെള്ളക്കടിക്കുകയും, ബിജുവിന്റെ ഭാര്യയുടെ കൈയ്യിൽ കടന്നുപിടിക്കുകയും ചെയ്തു,  വസ്ത്രം കീറാനും ശ്രമിച്ചു. ചെടിച്ചട്ടിയെടുത്ത് പോർച്ചിൽ കിടന്ന കാറിന്റെ പിറകുവശം ഗ്ലാസും,  വീടിന്റെ മൂന്ന് ജനൽ ഗ്ലാസുകളും അടിച്ചു പൊട്ടിച്ചു. കുഴവി അടുക്കളവാതിലിൽ എറിഞ്ഞു. അടുക്കളഭാഗത്തെ സ്റ്റെപ്പിന്റെ ടൈൽസ് പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൊഴിയിൽ പറയുന്നു. 
   വിവരമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ബിജുവും,ഭാര്യ രാജി, മകൻ ഗൗതം എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ  ചികിത്സതേടി. പ്രതികൾക്കായി തെരച്ചിൽ പോലീസ് വ്യാപിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ അഭിജിത്തിനെ വീടിന് സമീപത്തുനിന്നും എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ  അറസ്റ്റ് രേഖപ്പെടുത്തി. ചന്ദനപ്പള്ളി സ്വദേശിയായ ഒന്നാം പ്രതി വിമൽ  ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി. അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി. 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement